വിശ്വാസങ്ങളും, ആദർശങ്ങളും മതങ്ങളും, രാഷ്ട്രീയവും ഒറ്റക്കും കൂട്ടായും ഭോഗിച്ചു രസിച്ച മനസ്സ് ഇന്ന് പ്രസവിച്ചു. ഒറ്റ തന്തയ്ക്കു പിറക്കാത്ത ആ കുഞ്ഞിനു ഞാൻ ഒരു പേരിട്ടു, 'കലി' അവനവനോടുതന്നെയുള്ള '' കലി '' ആരോടൊക്കെയോ ഉള്ള ''കലി''.
ഉള്ളു പൊള്ളി പുകഞ്ഞൊടുങ്ങുന്നിതാ
ഉയിരിലാകെയും നീ നിറയുമ്പോഴും
എന്തിനോമനെ ഇവ്വിധം നമ്മളീ
വിരഹ ഭൂമിയില്‍ തപിക്കുന്നു പിന്നെയും
ഓര്‍മ്മകള്‍ തീര്‍ത്ത കൂട്ടിലാണിന്നു ഞാന്‍
ഓടിയെത്തുവാന്‍ വെമ്പുന്നു മാനസം
ഒന്നു കൈകോര്‍ത്തു കൂടെ നടക്കുവാന്‍
ഒന്നു ചാരത്തിരുന്നു നിന്‍ നെറ്റിയില്‍
എന്റെ നിശ്വാസ വീചികളേകുവാന്‍
ശോണരശ്മികള്‍ പടരുമാ കവിളത്തു
ചുണ്ടുകള്‍ കൊണ്ട് ചിത്രം വരയ്ക്കുവാന്‍,
എണ്ണ പെയ്തിറങ്ങിയ കൂന്തലില്‍
മറ്റുഗന്ധങ്ങളൊക്കെ മറക്കുവാന്‍..